Followers

Friday, August 7, 2020

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച രണ്ട് പേര്‍ മരിച്ചു. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു.

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ച ഷറഫുദ്ദീന്‍, രാജീവന്‍ എന്നിവരാണ് മരിച്ചത്. ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയും മരിച്ചു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഡി വി സാഠേ മരിച്ചു. ഫസ്റ്റ് ഓഫീസര്‍ അഖിലേഷിന് ഗുരുതര പരിക്കേറ്റു.

എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

പാലക്കാട് ജില്ലയിൽ ലഭിച്ചത് 103.71 മില്ലിമീറ്റർ മഴ

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ  ഓഗസ്റ്റ് ആറ് രാവിലെ എട്ട്  മുതൽ ഇന്ന് (ഓഗസ്റ്റ് ഏഴ്) രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില്ലിമീറ്റർ മഴ. ജില്ലയിലെ ആറു  താലൂക്കുകളിലായി ലഭിച്ച  ശരാശരി മഴയാണിത്. 


 മണ്ണാർക്കാട് താലൂക്കിൽ 108.6 മില്ലിമീറ്റർ, പട്ടാമ്പിയിൽ 82.65,   ആലത്തൂരിൽ 119,  ഒറ്റപ്പാലം 120.8, ചിറ്റൂർ 63,  പാലക്കാട് 128.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

Thursday, August 6, 2020

പാലക്കാട്ട് കനത്ത മഴ; വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു#palakkad #heavy_rain

പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് അടുത്താണ് സംഭവം. മച്ചിങ്ങാത്തൊടി മൊയ്തീൻ ആണ് മരിച്ചത്. 70 വയസായിരുന്നു.

മൺചുമരുള്ള വീടാണ് ഇടിഞ്ഞ് വീണത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റി. അപകടത്തിൽ മറ്റ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

പാലക്കാട്ട് കഴിഞ്ഞ ദിവസം ഷോക്കേറ്റ് സ്ത്രീ മരിച്ചിരുന്നു. അട്ടപ്പാടിയിലും കനത്ത മഴയാണ് തുടരുന്നത്. അട്ടപ്പാടിയിൽ മിക്കഇടങ്ങളിലും വൈദ്യുതി നിലച്ച അവസ്ഥയാണ്. ഉരുൾപൊട്ടൽ ഭീഷണിയും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.

ഇന്ന് പാലക്കാട് ഓറഞ്ച് അലർട്ട്

ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. വടക്കൻ കേരളത്തിൽ പല നദികളുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുന്നു.അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽമണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം

കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കോഴിക്കോട് ബേബി ...